കുവൈത്ത് സിറ്റി: അയല്‍ക്കാരന്റെ ഭാര്യയെക്കണ്ട് മനംമയങ്ങിയ കോടീശ്വരന്‍ വിവാഹമോചനം നടത്താമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവുമായി യുവതിയുടെ ഭര്‍ത്താവിനെ സമീപിച്ചു.അയള്‍പ്പക്കത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസത്തിനെത്തിയ നവദമ്പതികളാണ് കോടീശ്വരന്റ് മനമിളക്കിയത് .
വിവാഹമോചനം നടത്തുകയാണെങ്കില്‍ 50,000 ദിനാറാണ് ( ഏകദേശം 85 ലക്ഷം രൂപ ) യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്തു.ഇതറിഞ്ഞു ഞെട്ടിയ യുവാവാകട്ടെ നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു ലക്ഷം ദിനാര്‍ നല്‍കിയാല്‍ മൊഴിചോല്ലിയേക്കാമെന്ന മറുപടിയും നല്‍കി . തുക അല്പം കൂടിപ്പോയില്ലേ എന്ന് ആധിമൂത്ത കോടീശ്വരന്‍ ചില്ലിക്കാശും പോലും നല്‍കാതെ യുവതിയെ സ്വന്തമാക്കാനുള്ള തന്ത്രങ്ങളൊരുക്കി.ഇതു സഹിക്കാതെ യുവമിഥുനങ്ങള്‍ വീടുമാറി പ്പോകുകയും ചെയ്തു,.
Tuesday, 23 December 2008
Saturday, 15 November 2008
പാര്‍ട്ടികളുടെ ആദായ നികുതി : റിട്ടേണ്‍ ഹര്‍ജി തള്ളി
രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബ്ബന്ധിതമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാര്‍ത്താ പ്രാധാന്യം ലക്ഷ്യമിട്ട് സമര്‍പ്പിച്ച ഹര്‍ജിയാണിതെന്ന് ചീഫ്‌ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
നിയമപ്രകാരം പാര്‍ട്ടികള്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും പലരും അത് ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നോക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാര്‍ത്താ പ്രാധാന്യം ലക്ഷ്യമിട്ട് സമര്‍പ്പിച്ച ഹര്‍ജിയാണിതെന്ന് ചീഫ്‌ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
നിയമപ്രകാരം പാര്‍ട്ടികള്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും പലരും അത് ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നോക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കോടതി പറഞ്ഞു.
Sunday, 12 October 2008
മറ്റം സ്കൂളില്‍ ‘നേര് കട” തുടങ്ങി
ഗാന്ധിജയന്തിയോടനുബന്ധിച്ച് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നേര് കട തുറന്നു.ഒരു രൂപ മുതല്‍ 100 രൂപ വിലയുള്ള സാധനങ്ങള്‍ വെച്ച കടയില്‍ വില്പനനക്കോ പണംവാങ്ങാനോ ആളില്ല.സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .സാധനങ്ങള്‍ എടുക്കുന്നവര്‍ അതിന്റെ വില പെട്ടിയില്‍ നിക്ഷേപിക്കാം .ചില്ലറ മാറിക്കൊടുക്കാന്‍ ചില്ലറ മൂലയുണ്ട് .ഗാന്ധി സാഹിത്യം മുതല്‍ ബുക്കും സോപ്പും മാര്‍ക്കറും ബിസ്ക്കറ്റും ചോക്ക്ലേറ്റും നിറച്ച കടയില്‍ 10000 രൂപയുടെ സാധനങ്ങള്‍ ഉണ്ട് .
Saturday, 6 September 2008
എന്‍ട്രന്‍സ് ഭ്രമം സ്കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനുള്ള തിരഞ്ഞെടുപ്പിനുള്ള പ്രത്യേകത കാരണം കേരളത്തില്‍ ഹൈസ്ക്കൂള്‍ തലവിദ്യാഭ്യാസം തകരാറിലാവുകയാണെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ സംസ്ഥാന വികസന റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രവേശനത്തിനു സ്കൂള്‍ പരീക്ഷകളുടെ മാര്‍ക്കിന് വെയിറ്റേജ് നല്‍കുക മാത്രമാണ് ഇതിന് പോംവഴി.
കേരളത്തില്‍ പ്രവേശനപ്പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പണവും സമയവും മുടക്കുകയാണ് . ഇതു കാരണം റഗുലര്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനോ ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതിനോ ശ്രദ്ധിക്കുന്നുപോലുമില്ല
കേരളത്തില്‍ പ്രവേശനപ്പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പണവും സമയവും മുടക്കുകയാണ് . ഇതു കാരണം റഗുലര്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനോ ക്ലാസ് പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുന്നതിനോ ശ്രദ്ധിക്കുന്നുപോലുമില്ല
സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്‌മി മഠം വിട്ടു.
സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.
ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കും
പ്രശസ്ത സോഷ്യലിസ്റ്റ് നേതാവും ഗാംന്ധിയനും ശ്രീനാരായണിയ ശ്രീ ഐ.എം വേലായുധന്റെ മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നുവെച്ചു.
ചടങ്ങുകള്‍ നടത്താന്‍ എല്ലാം തയ്യാറായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം എഴുതിയ കത്ത് കണ്ടെത്തിയതോടെയാണ് ചടങ്ങുകള്‍ വേണ്ടെന്നുവെക്കുവാന്‍ കുടുംബാഗങ്ങള്‍ തീരുമാനികത് .
ശ്രീ നാരായണഗുരുവിന്റെ ഉപദേശം അനുസരിച്ചാണ് ചടങ്ങുകള്‍ വേണ്ടെന്നു പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . സംസ്കാരം ലളിതമാക്കണമെന്ന് ഗുരു പറഞ്ഞീട്ടുണ്ട് . എന്നാല്‍ ഇന്ന് മൃദദേഹത്തെ മുന്‍നിര്‍ത്തി ഹോമങ്ങളും പൂജകളും ബലികര്‍മ്മങ്ങളും വിപുലമായി കൊണ്ടാടുന്നു.തന്റെ കാര്യത്തില്‍ ഗുരു പറഞ്ഞത് കാലാനുസൃതമാറ്റത്തോടെ തുടരണമെന്ന് ഐ.എം വേലായുധന്‍ കത്തില്‍ പറയുന്നു. പത്തുദിവസം പ്രഭാതത്തില്‍ ആളുകള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണമെന്നുമാത്രമേ ഗുരു പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സദ്യ നടത്തുന്നതും ഗുരു നിരോധിച്ചിട്ടുണ്ട് . വല്ല ധര്‍മ്മ സ്ഥാപനത്തിലും പോയി ദാനം ചെയ്യുകയാണ് വേണ്ടതെന്ന ഗുരുവചനം ഐ.എം വേലായുധന്‍ ഓര്‍മ്മിപ്പിക്കുന്നു.
ചടങ്ങുകള്‍ നടത്താന്‍ എല്ലാം തയ്യാറായിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം എഴുതിയ കത്ത് കണ്ടെത്തിയതോടെയാണ് ചടങ്ങുകള്‍ വേണ്ടെന്നുവെക്കുവാന്‍ കുടുംബാഗങ്ങള്‍ തീരുമാനികത് .
ശ്രീ നാരായണഗുരുവിന്റെ ഉപദേശം അനുസരിച്ചാണ് ചടങ്ങുകള്‍ വേണ്ടെന്നു പറയുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . സംസ്കാരം ലളിതമാക്കണമെന്ന് ഗുരു പറഞ്ഞീട്ടുണ്ട് . എന്നാല്‍ ഇന്ന് മൃദദേഹത്തെ മുന്‍നിര്‍ത്തി ഹോമങ്ങളും പൂജകളും ബലികര്‍മ്മങ്ങളും വിപുലമായി കൊണ്ടാടുന്നു.തന്റെ കാര്യത്തില്‍ ഗുരു പറഞ്ഞത് കാലാനുസൃതമാറ്റത്തോടെ തുടരണമെന്ന് ഐ.എം വേലായുധന്‍ കത്തില്‍ പറയുന്നു. പത്തുദിവസം പ്രഭാതത്തില്‍ ആളുകള്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണമെന്നുമാത്രമേ ഗുരു പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സദ്യ നടത്തുന്നതും ഗുരു നിരോധിച്ചിട്ടുണ്ട് . വല്ല ധര്‍മ്മ സ്ഥാപനത്തിലും പോയി ദാനം ചെയ്യുകയാണ് വേണ്ടതെന്ന ഗുരുവചനം ഐ.എം വേലായുധന്‍ ഓര്‍മ്മിപ്പിക്കുന്നു.
Monday, 4 August 2008
ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!
സ്വിറ്റ്‌സര്‍ലന്‍ഡ് : ഒരു സ്ത്രീ ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയ മൂന്നു കുട്ടികള്‍ക്ക് രണ്ടു വ്യത്യസ്ത പിതാക്കന്മാരുണ്ടെന്ന് ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ലോകത്താദ്യമായി കോടതി കണ്ടെത്തി.
കാബ്ബ് സ്റ്റാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് കോടതി ഡി.എന്‍.എ ടെസ്റ്റിന് ഉത്തരവിട്ടത് .
മൂന്നു കുട്ടികളില്‍ ഒരാള്‍ക്ക് മറ്റൊരു മുഖച്ഛായയാണെന്ന് വിശ്വസിച്ച ഡ്രൈവറുടെ അപേക്ഷ അനുസരിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ നേരത്തെ പല തവണ പിതൃത്വ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കുട്ടികളില്‍ ഒരാളുടെ ഡി.എന്‍.എ ടെസ്റ്റ് മാത്രമേ മുന്‍പ് നടത്തിയിരുന്നുള്ളൂ.
ആ കുട്ടിയുടെ പിതാവ് ഡൈവര്‍ തന്നെയാണെന്ന്‍ തെളിഞ്ഞതിനാല്‍ ഒരേ പ്രസവത്തില്‍ ജനിച്ച മറ്റു രണ്ടുപേരുടേയും അച്ഛന്‍ അയാള്‍ തന്നെ യെന്ന ധാരണയിലായിരുന്നു കോടതി .
ഇതില്‍ ഒരു കുട്ടി മരിച്ചു പ്പോയി.
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയുടെ കൂടി പിതൃത്വ പരിശോധ നടത്തിയപ്പോഴാണ് ആ കുട്ടിയുടെ അച്ഛന്‍ ഡ്രൈവറല്ല , മറ്റാരോ ആണെന്ന് കോടതി കണ്ടെത്തിയത് .
പത്തു വര്‍ഷമായി ഇക്കാര്യത്തില്‍ വ്യവഹാരമാരംഭിച്ചിട്ട് . കുട്ടികള്‍ക്കു വയസ്സു പത്തായി .
ഏറ്റവും പുതിയ ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സ്വന്തം കുഞ്ഞിനു മാത്രം ജീവിത ച്ചിലവു നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
24 മണിക്കുറിനുള്ളില്‍ ഒരു സ്ത്രീ പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അത്യപൂവ്വമായി സംഭവിക്കുന്നു” സൂപ്പര്‍ ഫെകുണ്ടേഷന്‍ “ എന്ന സ്ഥിതി വിശേഷമാണ് ഈ സ്ത്രീയില്‍ സംഭവിച്ചത്
കാബ്ബ് സ്റ്റാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് കോടതി ഡി.എന്‍.എ ടെസ്റ്റിന് ഉത്തരവിട്ടത് .
മൂന്നു കുട്ടികളില്‍ ഒരാള്‍ക്ക് മറ്റൊരു മുഖച്ഛായയാണെന്ന് വിശ്വസിച്ച ഡ്രൈവറുടെ അപേക്ഷ അനുസരിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ നേരത്തെ പല തവണ പിതൃത്വ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കുട്ടികളില്‍ ഒരാളുടെ ഡി.എന്‍.എ ടെസ്റ്റ് മാത്രമേ മുന്‍പ് നടത്തിയിരുന്നുള്ളൂ.
ആ കുട്ടിയുടെ പിതാവ് ഡൈവര്‍ തന്നെയാണെന്ന്‍ തെളിഞ്ഞതിനാല്‍ ഒരേ പ്രസവത്തില്‍ ജനിച്ച മറ്റു രണ്ടുപേരുടേയും അച്ഛന്‍ അയാള്‍ തന്നെ യെന്ന ധാരണയിലായിരുന്നു കോടതി .
ഇതില്‍ ഒരു കുട്ടി മരിച്ചു പ്പോയി.
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയുടെ കൂടി പിതൃത്വ പരിശോധ നടത്തിയപ്പോഴാണ് ആ കുട്ടിയുടെ അച്ഛന്‍ ഡ്രൈവറല്ല , മറ്റാരോ ആണെന്ന് കോടതി കണ്ടെത്തിയത് .
പത്തു വര്‍ഷമായി ഇക്കാര്യത്തില്‍ വ്യവഹാരമാരംഭിച്ചിട്ട് . കുട്ടികള്‍ക്കു വയസ്സു പത്തായി .
ഏറ്റവും പുതിയ ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സ്വന്തം കുഞ്ഞിനു മാത്രം ജീവിത ച്ചിലവു നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
24 മണിക്കുറിനുള്ളില്‍ ഒരു സ്ത്രീ പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അത്യപൂവ്വമായി സംഭവിക്കുന്നു” സൂപ്പര്‍ ഫെകുണ്ടേഷന്‍ “ എന്ന സ്ഥിതി വിശേഷമാണ് ഈ സ്ത്രീയില്‍ സംഭവിച്ചത്
Subscribe to:
Posts (Atom)